ടി20 ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യത്തെ ടീമായി ബംഗ്ലാദേശ്. വെസ്റ്റിൻഡീസും ആയി നടന്ന മത്സരത്തിലെ തോൽവിയിൽ നിന്നാണ് ബംഗ്ലാദേശ് പുറത്താക്കപ്പെട്ടത്. വെസ്റ്റിൻഡീസ് നേടിയ 143 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടാനെ സാധിച്ചുള്ളു. സൂപ്പർ 12ലെ ബംഗ്ലാദേശിനെ തുടർച്ചയായ മൂന്നാം പരാജയമാണിത്. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളിൽ ശ്രീലങ്കയോടും ഇംഗ്ലണ്ടിനോടും ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.
43 പന്തിൽ 44 റൺസ് നേടിയ ലിമിറ്റഡ് ദാസും 24 പന്തിൽ 31 റൺസ് നേടിയ ക്യാപ്റ്റൻ മുഹമ്മദലിയും മാത്രമേ ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. വെസ്റ്റിൻഡീസിൽ ജയ്സൺ ഹോൾഡർ നാലോവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് അകിയാൽ ഹുസൈൻ നാലോവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ച വച്ചു. വെസ്റ്റിൻഡീസിന്റെ ബാറ്റിംഗ് പ്രകടനവും ബൗളിംഗ് മേന്മയും ബംഗ്ലാദേശിനെ പരാജയത്തിലേക്ക് നയിച്ചു. ബംഗ്ലാദേശിന്റെ പരിശീലനത്തിൽ സംഭവിച്ചിട്ടുള്ള പോരായിമകളാണ് പരാജയ കാരണം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് ടീമിൽ നിന്നും 22 പന്തിൽ ഒരു ഫോറും നാലു സിക്സും അടക്കം 40 റൺസ് നേടിയ നിക്കോളസ് ആണ് ടീമിനെ കരുത്തു നൽകിയത്. തുടർന്ന് റോസ്റ്റൻ ചേസ് 46 പന്തിൽ 39 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ, മുസ്തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്ലാം എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. വെസ്റ്റിൻഡീസിന്റെ അടുത്ത മത്സരം നവംബർ നാലിന് ശ്രീലങ്കക്കെതിരെ ആണ്. കൂടുതൽ പരിശീലനത്തിലാണ് ടീം.